Tuesday, December 04, 2007

മഴ

ഉതിര്‍ന്നുവീഴുന്ന ഓര്‍മ്മത്തുള്ളികള്‍,
വീണ്ടും കനംവെക്കുന്ന
ഭൂതമഴ! മഴ! മഴ!.
ഉപ്പുരസമുള്ള ഓര്‍മ്മയോളങ്ങള്‍
കണ്‍കോണുകളില്‍ പ്രളയമൊരുക്കുന്നു.
വരിച്ചിട്ടകളും സ്വരച്ചട്ടങ്ങളും
ഒന്നും നോക്കാതെ പടരുന്ന കവിത.
വറ്റിപ്പോയതെന്‍ പേനതുമ്പിലെ
മഷിനനവു മാത്രം.
മഴത്തുള്ളികള്‍ കുടവും കവര്‍ന്നെന്റെ
പ്രാണന്റെ പിടച്ചില്‍ മുറുക്കുന്നു.

എന്നെ പേടിച്ചോടിയ എന്റെ പ്രണയം.

എന്റെ
കൂര്‍ത്ത നോട്ടത്തിനുമുന്‍പില്‍
പ്രണയം കണ്ണുകളടച്ചു.
പിന്നെയുമെന്റെ ക്രൌര്യം,
പ്രണയവസ്ത്രം അഴിഞ്ഞുവീണു.
ഞാന്‍ തുടര്‍ന്നു..
എവിടെ, എന്റെ പ്രണയം?

നടുവേ ഓടാന്‍

ഒലിച്ചുപോക്ക്
കൂടുതല്‍ ഭീകരമാവുന്നത്
ഇറക്കങ്ങളിലാണ്.