Sunday, May 06, 2007

ക്ഷുദ്രവരികള്‍


@ വിശപ്പിന്റെ ചോദ്യത്തിനുത്തരം നല്‍കാന്‍ കഴിയാതെ
ഭക്ഷണം സ്വയം ഒളിച്ചു.

@ ചിരിക്കാനും കരയാനും നിനക്കു കഴിയുന്നത്
നീ അഭിനയം വശമാക്കിയതുകൊണ്ടാണ്
നിഷ്ക്രിയത മാത്രമാണു സത്യം.

ഞാനില്ലാതെ നീ..

ദൈവമേ..
എനിക്കു നീയുണ്ട്
നീ മാത്രം!
നിനക്കോ?
ഞാന്‍ മാത്രമില്ല..

മാറ്റം

പരംബരാഗതമായി നിലനിന്നുപോരുന്ന ദൈവങ്ങളോട്
പരാതിപറഞ്ഞിട്ടു ഗുണങ്ങളൊന്നുമില്ലാഞ്ഞിട്ടാവണം
അവരുടെ എണ്ണം പെരുപ്പിക്കാന്‍
അയാള്‍ സ്വയം ഒരു ദൈവമായത്.

തളിരിട്ടത്

വരണ്ട മണ്ണിന്റെ
അധികാരമോഹങ്ങള്‍
ഇന്നലെ പെയത ചാറ്റല്‍ മഴയില്‍
കനം വെച്ചു.

സുഹൃത്തേ.

തപ്തമാം ഓര്‍മകളും
ജഡനിശ്ചല വര്‍ത്തമാനവും
എന്റെ ചൂടേറ്റുവാന്‍
വെംബുന്നൊരീ കലികാലസന്ധിയില്‍
കുളിരും നിലാവും
പകരും സുഹൃത്തേ
നിനക്കെന്നാശംസകള്‍