Monday, June 15, 2009

തുടക്കം

വറ്റിയ പുഴയായി
തണുത്തുറഞ്ഞ മരുഭൂമിയായി
ചലിക്കാത്ത കാറ്റായി
ഇരുണ്ട സൂര്യനായി
തെളിയാത്ത പേനയായി
നീയില്ലാത്ത ഞാനായി
പ്രണയത്തെ ഞാന്‍
തോല്പിച്ചു കളഞ്ഞിരിക്കുന്നു.

അതിമോഹം

ഭസ്മമായൊടുങ്ങിയിട്ടും  
ഈ പുഴയൊഴുക്കില്‍
നിന്‍ മോക്ഷമോഹത്തിന്‍
ശരീ‍രം.

പുനര്‍ജ്ജന്മം

കൊഴിഞ്ഞു പോവുന്ന പൂക്കളെല്ലാം
അവയുടെ ഞെട്ടില്‍ മടങ്ങിതെത്തും.
വറ്റിപ്പോയ പുഴകളെല്ലാം
തിരിച്ചൊഴുകും.
പൊക്കിള്‍കൊടിയിലേക്ക്
എനിക്കുമുണ്ടൊരു മടക്കം.

കണക്കുപറച്ചില്‍

നിനക്കു ഞാന്‍ തന്ന സ്നേഹം
നീയെടുത്ത് ചില്ലലമാരയില്‍ വെച്ചു.
അതെനിക്കു തിരിച്ചു തരിക
എന്റെ ഹ്രിദയം ഒഴിഞ്ഞു കിടക്കുന്നു.